Wednesday, February 4, 2015

പ്രവാസിയുടെ ഭൂമി നാട്ടില്‍ കൈയ്യേറി കളിസ്തലമാക്കി അക്രമികള്‍ .



പ്രവാസിയുടെ ഭൂമി നാട്ടില്‍ കൈയ്യേറി കളിസ്തലമാക്കി അക്രമികള്‍ .

ബിനു ജോസഫ് മയപ്പള്ളില്


കോഴിക്കോട് : നീണ്ട കാലത്തെ പ്രവാസത്തില്‍ മിച്ചം വെച്ചതുകൊണ്ട് ജന്മ നാട്ടില്‍ വാങ്ങിയ ഭൂമി നാട്ടിലുള്ള അക്രമികളായ ചെറുപ്പക്കാര്‍ കയ്യേറി കളിസ്ഥലമാക്കി മാറ്റിയെന്നും ചോദ്യം ചെയ്തപ്പോള്‍ അക്രമത്തിനു ഇരയായി എന്നും മലയാളിയുടെ പരാതി . 17 വര്‍ഷമായി  റിയാദിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ കോഴിക്കോട് പുതുപ്പാടി ഈങ്ങപ്പുഴ സ്വദേശി മുജീബ് പുല്ലുമാലയില്‍ ആണ് 12 വര്‍ഷം മുന്‍പ് വാങ്ങിയ വസ്തു അന്യധീന പ്പെടുന്നതിന്റെ ദുരനുഭവം വാര്‍ത്ത സമ്മേളനം വിളിച്ചു വെളുപ്പെടുതിയത് .
ഫുട്ബാള്‍ ഗ്രൌണ്ട് വേണമെന്ന് പറഞ്ഞു ഹവേയുടെ ചേര്‍ന്ന ഭൂമിയുടെ പ്രധാന ഭാഗത്ത് അന്യായമായി കടന്നു കയറിയ ചെറുപ്പക്കാര്‍ അന്യായമായി കളി മൈതാനം ഉണ്ടാക്കുകയും കൃഷിയിനങ്ങള്‍ വെട്ടിനശിപ്പിക്കുകയും അതിര് പൊളിച്ചു നീക്കുകയും ചെയ്തു. കഴിഞ്ഞ മാസം നാട്ടില്‍ അവധിക്കു പോയപ്പോള്‍ ആണ് ബന്ധുവും താനും ആക്രമണത്തിന് ഇരയായത് . ഗുരുതരമായി പരുക്കെട്റ്റ് ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണു റിയാദിലേക്ക് മടങ്ങിയത് . താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് രെജിസ്റ്റര്‍ ചെയ്തു . പോലീസിന്റെ ഭാഗത്തുനിന്നും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല .
2002 ലാണ് സമീപ ഗ്രാമമായ പുല്ലാഞ്ഞി മാട്ടിലെ കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റില്‍ പെട്ട ഒരേക്കര്‍ സ്ഥലം മുജീബ് വാങ്ങിയത് . പിറ്റേവര്‍ഷം അതിരുകെട്ടി കൃഷി ആരംഭിച്ചു . എസ്റ്റേറ്റ് ഉടമകള്‍ തമ്മില്‍ കസ് നടക്കുന്നതിനാല്‍ ആധാരം രെജിസ്റ്റര്‍ ചെയ്തു കിട്ടാന്‍ തടസ്സം നേരിട്ടൂ . എന്നാല്‍ സ്വന്തം വസ്തുവായി പരിഗണിച്ചു അതില്‍ എന്ത് പ്രവര്‍ത്തി നടത്താനുമുള്ള അവകാശം എസ്റ്റേറ്റ് ഉടമകള്‍ വിട്ടുകൊടുത്തിരുന്നു .
ഏഴു വര്‍ഷത്തിനുശേഷം  2009  മെയ്‌ മാസത്തിലാണ് ആദ്യമായി കടന്നു കയറ്റം ഉണ്ടായതു . അന്ന് കേസ് കൊടുത്തു വെങ്കിലും ഭൂമി തന്റെതാണെന്ന് തെളിയിക്കാനുള്ള അധരം രെജിസ്റ്റര്‍ ചെയ്തു കിട്ടാത്തതിനാല്‍ ക്പ്ടതി പീതികളെ വെറുതെ വിട്ടു . ശേഷം കളിസ്ഥലവും ചുറ്റുപാടും ഒഴിച്ച് അല്പം സ്ഥലത്ത് മാത്രം കൃഷി ചയ്തു വരികയായിരുന്നു . എസ്റ്റേറ്റ് ഉടമകളുടെ കേസ് കോടതിയില്‍ ഒതുതീര്‍പ്പായതിനാല്‍  2013  - ഡിസംബറില്‍ ആധാരം  രെജിസ്റ്റര്‍ ചെയ്തു കിട്ടി . നിയംനുസൃതം ഉടമവസ്ഥ അവകാശം പതിഞ്ഞു കിട്ടിയതിനാല്‍ ഈ മാസം സെപ്റ്റംബറില്‍ അവധിയില്‍ ആയിരുന്ന സമയത്ത് നേരത്തെ തകര്‍ത്ത കരിങ്കല്‍ മതില്‍ കേട്ടുന്നതിനും വസ്തു നന്നാക്കുന്നതിനും ശ്രമം തുടങ്ങി . അപ്പോഴാണ്‌ പ്രദേശ വാസികളായ അക്രമികളായ ചെറുപ്പക്കാരുടെ കടന്നക്രമം ഉണ്ടായതു . കേസ് അന്യായമായി ഒത്തുതീര്‍ക്കാന്‍ ചില രക്ഷ്ട്രീയ പാര്‍ട്ടികളുടെ സഹായത്താല്‍ ശ്രമം നടക്കുകയാണെന്നും നാട്ടിലുള്ള ഉമ്മയും ബാപ്പയെയും പ്രതികള്‍ ഭീഷണി പ്പെടുത്തുക യാണെന്നും മുജീബ് ആരോപിക്കുന്നു . റിയ്ടിലെ ഇന്ത്യന്‍ എംബസി വഴി പോലീസ് സൂപ്രണ്ടിന് പരത്തി നല്‍കിയിട്ടുണ്ട് .   


മടെ സ്നാനത്തിനു കര്‍ണാടക ഹൈകോടതിയുടെ അനുമതി.



മടെ സ്നാനത്തിനു കര്‍ണാടക ഹൈകോടതിയുടെ അനുമതി.

ബിനു ജോസഫ് മയപ്പള്ളില്‍


മംഗളൂരു  : കുക്കെ സുബ്രമണ്യ ക്ഷേത്രത്തില്‍ വാര്‍ഷിക ഉത്സവ ഭാഗമായി നടക്കുന്ന ആചാരമായ “മടെ” സ്നാനത്തിനു കര്‍ണാടക ഹൈകോടതിയുടെ അനുമതി . ബ്രാഹ്മണര്‍ ആഹാരം കഴിച്ച എച്ചില്‍ ഇലയില്‍ ഉരുലുന്നതാണ് ആചാരം . ഇങ്ങനെ ചെയ്‌താല്‍ ത്വക്ക് രോഗങ്ങള്‍ ശമിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം . എല്ലാ വര്‍ഷവും ക്ഷേത്ര വാര്‍ഷിക ഉത്സവ ഭാഗമായി നവംബര്‍  25  , 26 തീയതികളിലാണ്‌ “മടെ” സ്നാനം .
മടെ സ്നാനത്തിനു പകരം ദേവന് നിവേദിച്ച പ്രസാദം വിളംബിയശേഷം എച്ചില്‍ ആക്കാതെ അതില്‍ ഉരുളുന്ന യെധെ സ്നാനത്തിനു  2012 നവംബര്‍ എട്ടിന് ഹൈകോടതി അനുമതി നല്‍കിയിരുന്നു . ഈ വിധി ചോദ്യം ചെയ്ത   ആദിവാസി ബുധക്കാട്ട് ഹിത രക്ഷണ സമിതി സമര്‍പ്പിച്ച പുനപരിസോധന ഹര്‍ജിയില്‍ ആണ് ഹൈകോടതി ബഞ്ച് “മടെ” സ്നാനം താല്‍ക്കാലികമായി അനുവദിച്ചത് .

2012 – സര്‍ക്കാര്‍ കോടതിക്ക് മുന്‍പില്‍ അവതരിപ്പിച്ച നിര്‍ദ്ദേശം ആയിരുന്നു  യെധെ സ്നാനമെന്നും എന്നാല്‍ ഭക്തരുടെ മത വികാരങ്ങള്‍ വ്രണപ്പെടുത്തും എന്നതിനാല്‍ നൂറ്റാണ്ടുകളായി തുടര്‍ന്ന് വരുന്ന ആചാരം ഇല്ലാതാക്കനവില്ലെന്നും കോടതി നിരീക്ഷിച്ചു . സര്‍ക്കാരിനു ഇത് നിരോധിച്ചു നിയമം കൊണ്ടുവരാം . സാമൂഹിക പ്രവര്‍ത്തകര്‍ക്കും കോടതിയെ സമീപിക്കാം . ഗംഗയില്‍ മുങ്ങി ക്കുളിക്കുന്നതിനു എതിരെയും പുഴയില്‍ വസ്ത്രങ്ങള്‍ ഉഴുക്കുന്നതിനു എതിരെയും , കോടതിയെ സമീപിക്കുന്നതിനു പകരം , അനാചാരങ്ങള്‍ എന്ന് പൊതു മനസാക്ഷിക്ക് തോന്നുന്നവര്‍ക്ക് എതിരെ ബോധവല്‍ക്കരണ യന്ജങ്ങള്‍ നടത്തികയാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു .രണ്ടു വര്‍ഷമായി ഒലോച്ചും മറച്ചും നടത്തിയിരുന്ന സ്നാനം വിധി വന്നതോടെ ആഘോഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഭക്ത ജനങ്ങള്‍ .